• WELCOME TO OUR BLOG

    "We are Syrians. From the time of the apostle St Thomas who was in our country and gave us the treasure of the holy faith, we have been until today, without any break, performing our ecclesiastical ceremonies and practices in the Syriac rite. Your predecessors tried their best to change this. But they realized they could not "-Thomman Paremmakkal

    Read More
  • LITURGICAL SEASON OF 'Annunciation'

    “What angel Gabriel announced to Marth Mariyam was the greatest glad news to humanity that eagerly waited for the Messiah” (CCL II, 994)

    Read More

മ്ശംശാന

ആദിമസഭയിൽ ശ്ലീഹന്മാരുടെ സഹായകരായി സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ ശുശ്രൂഷകൾ നിർവ്വഹിക്കാനായി തെരഞ്ഞെടുത്തതിനേക്കുറിച്ച് അപ്പസ്തോല പ്രവർത്തനങ്ങളുടെ ആറാം അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. വിശ്വാസതീക്ഷണതയാൽ ജ്വലിക്കുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുമായ വ്യക്തികളാണ് ഡീക്കന്മാർ അഥവാ മ്ശംശാനാമാർ. പിൽക്കാലത്ത് സഭയിൽ മുടങ്ങിപ്പോയ ആ പാരമ്പര്യം നൂറ്റാണ്ടുകൾക്കുശേഷം വീണ്ടെടുത്ത ചരിത്രസംഭവമാണ്, 2015 നവംബർ 12-ാം തീയതി കാഞ്ഞിരപ്പള്ളി രൂപാതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നല്ലതണ്ണി മാർത്തോമ്മാശ്ലീഹാ ദയാറായിലെ അംഗമായ മാളിയംപുരയ്ക്കൽ സെബാസ്റ്റ്യന് 'സ്ഥിരം ഡീക്കൻ' പട്ടം നല്കിയതിലൂടെ അരങ്ങേറിയത്. പൗരസ്ത്യസഭകൾക്കുവേണ്ടി രണ്ടാം വത്തിക്കാൻ കൗൺസിൽ എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്നാണ് സ്ഥിരം ഡീക്കൻപദവിയുടെ പുനരുദ്ധാരണം. ദൈവകൃപയാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷത്തിൽ സീറോ മലബാർ സഭയിൽ ആദ്യമായി സ്ഥിരം  ഡീക്കൻപട്ടം നൽകപ്പെട്ടിരിക്കുന്നു . പുളിങ്കുന്ന് ഇടവകയിലെ പരേതരായ മാളിയംപുരയ്ക്കൽ അവിരാ- മറിയക്കുട്ടി ദമ്പതികളുടെ മകനാണ് നിയുക്ത ഡീക്കൻ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ മാളിയംപുരയ്ക്കൽ. അദ്ദേഹത്തിന് നസ്രാണി മാർഗ്ഗത്തിന്റെ പ്രാർത്ഥനാ മംഗളങ്ങൾ...




മൂന്നാം നാൾ ഞായറാഴ്ച്ച

" ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെയിടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻഇവിടെയില്ല! ഉയർപ്പിക്കപ്പെട്ടു" (ലൂക്കാ 24:5)
ഒറ്റുകാരന്റെ ചുബനത്തിനും കാരമുള്ളു കോർത്ത കനൽക്കിരീടത്തിനും വഴിയിൽ ഏറ്റുവാങ്ങിയ നിന്ദാശരങ്ങൾക്കും അതിദുസ്സഹമായ പീഢനങ്ങൾക്കുമെല്ലാം ഒരന്ത്യമുണ്ട്. അത് മൂന്നാം നാളിലെ ഉയിർപ്പാണ്. ഏവർക്കും നസ്രാണി മാർഗ്ഗത്തിന്റെ 
ഉയർപ്പുതിരുന്നാൾ മംഗളങ്ങൾ...!
ഒഴിഞ്ഞ കല്ലറ പ്രത്യാശയുടെ പ്രതീകമാണ്. അത് വാഗ്ദാനം ചെയ്യപ്പെട്ട നിത്യതയുടെ ഓർമ്മിപ്പിക്കൽ കൂടെയാണ്. മരണത്തിലൂടെ ഉറ്റവരെ വേർപിരിയുമ്പോൾ ഇനി നിത്യതയിൽ കണ്ടുമുട്ടാമെന്ന ക്രിസ്തീയ വിശ്വാസത്തിന്റെ കാതൽ ഈ പുനരുത്ഥാനം തന്നെ. ക്രൂശിക്കപ്പെടുമ്പോൾ ഉത്ഥിതന്നിൽ പ്രതീക്ഷയർപ്പിക്കുക എന്ന മഹത്തായ സന്ദേശമാണ് ഈസ്റ്റർ നല്കുന്നത്. സത്യത്തിന്റെ, നന്മയുടെ ഉയർത്തെഴുന്നേൽപ്പ് വൈകിലെന്ന പ്രത്യാശയാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.
ഈസ്റ്റർ സമാധാനത്തിന്റെ തിരുനാൾ കൂടിയാണ്.ഉയർത്തെഴുന്നേറ്റ മിശിഹായുടെ യഥാർഥവും ശാശ്വതവുമായ സമാധാനം നമ്മുക്ക് സമ്മാനിക്കപ്പെട്ട വലിയ ദിനമാണ് ഉയർപ്പുദിനം. സുവിശേഷത്തിന്റെ ആണിക്കല്ല് മിശിഹായുടെ പുനരുത്ഥാനമാണ്. നമ്മുടെയെല്ലാം ജീവിതത്തിന്റെ അർത്ഥവും ലക്ഷവും ഈ പുനരുത്ഥാനംതന്നെ. അതായത്, ഏത് സങ്കടക്കടലിലും പ്രത്യാശയുടെ ഒരു മുനമ്പ് നിലനില്ക്കുന്നുവെന്ന്. ഏത് കഠിനവേദനയിലും പ്രതീക്ഷകളെല്ലാമസ്തമിച്ച സന്ദർഭങ്ങളിലും ഒരു തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന്. ഈ പ്രത്യാശയുടെ പുതുക്കലാണ് ഓരോ ഉയർപ്പുതിരുനാളും.
മൂന്നാം നാൾ മ്രത്യുവിന്റെമേൽ വിജയം വരിച്ച് ഉയർത്തെഴുന്നേല്ക്കുമെന്നു വാഗ്ദാനം ചെയ്തവനിൽ വിശ്വാസമർപ്പിക്കാതെ കദനഭാരത്താൽ മനമിടറി നിരാശയുടെ തുരുത്തിലേക്ക്, എമ്മാവൂസിലേക്ക് ഇപ്പോഴും വ്രതാ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണോ നാം? മരണത്തിന്റെ കൊടിപ്പടം താഴ്തി മനുഷ്യകുലത്തിന്റെ സകലപാപങ്ങളും പോക്കി അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു. അതിനാൽ വരും, പ്രത്യാശയുടെ ജറുസലേമിലേയ്ക്കു മടങ്ങാം.  ഉത്ഥിതനെ പ്രഘോഷിക്കാം.
നമ്മുടെ ഹൃദയങ്ങളുടെ അടച്ചിട്ടിരിക്കുന്ന പാപത്തിന്റെ കല്ലുകളെ നീക്കി ഉത്ഥിതന്റെ പ്രകാശത്തിലേയ്ക്കു കടന്നുവരാൻ കഴിയട്ടെ.  അതിനായി വചനം നമ്മുടെ കണ്ണ് തുറക്കട്ടെ....!